October 24, 2019
October 24, 2019
ന്യൂഡൽഹി : കശ്മീർ ജനതയുടെ മനുഷ്യാവകാശ പ്രശ്നങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് കേന്ദ്രസർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച എസ് എ ആര്‍ ഗീലാനി (50)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം.മൃതദേഹം ഇന്നു തന്നെ കശ്മീരിലേക്ക് കൊണ്ടുപോവും.
2001ലെ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കിയ ഗീലാനിയെ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചെങ്കിലും പിന്നീട് സുപ്രിംകോടതി തെളിവില്ലെന്ന് കണ്ട് വെറുതെവിട്ടിരുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരേ 2016ല്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് ഗീലാനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കിയ ഗീലാനിയെ 22 മാസം തടവിൽ പാർപ്പിച്ചിരുന്നു.പിന്നീട് ഈ കേസിലും നിരപരാധിയാണെന്ന് കണ്ട് സുപ്രിംകോടതി പിന്നീട് ഗീലാനിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.
ഡല്‍ഹി സര്‍വകലാശാലയിലെ സാക്കിര്‍ ഹുസൈന്‍ കോളജില്‍ അറബി ഭാഷ അധ്യാപകനായ ഗീലാനിക്ക് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.