December 09, 2020
December 09, 2020
ദോഹ: ബോട്ടുകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കുമായുള്ള കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. ബാര്‍ബര്‍ഷോപ്പുകളിലെയും സലൂണുകളിലെയും ജീവനക്കാര്‍ മൂക്കും വായും മറയുന്ന തരത്തില്‍ മാസ്‌കുകളും ഫേസ്ഷീല്‍ഡുകളും ധരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു.
മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം മാത്രമേ ആളുകള്‍ ബാര്‍ബര്‍ ഷോപ്പുകളിലും സലൂണുകളിലും എത്താന്‍ പാടുള്ളൂ. ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിക്കണം. ഇത്തരം സ്ഥാപനങ്ങള്‍ ശേഷിയുടെ 50 ശതമാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
ദിവസേനെ വൃത്തിയാക്കുന്നതിനു പുറമെ ഓരോ അപ്പോയിന്റ്‌മെന്റുകള്‍ക്കും ശേഷവും ജോലിസ്ഥലം വൃത്തിയാക്കണം. മാസ്‌ക് ധരിച്ചവരെ മാത്രമേ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. കൂടാതെ ശരീരതാപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാന്‍ പാടില്ല. ഒപ്പം എഹ്തറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആയിരിക്കുകയും വേണം.
ഉല്ലാസ ബോട്ടുകളിലെ ജീവനക്കാർ സ്വീകരിക്കേണ്ട മുൻകരുതലുകൾ :
മറ്റ് ബോട്ടുകളുമായി റാഫ്റ്റിങ് നടത്താന്‍ പാടില്ല. ശാരീരിക അകലം പാലിച്ചുകൊണ്ട് വേണം ബോട്ടില്‍ കയറാന്‍. ഒന്നര മീറ്റര്‍ എന്ന സുരക്ഷിതമായ അകലം മറ്റുള്ളവരില്‍ നിന്ന് പാലിക്കണം. മാസ്‌കുകള്‍ ധരിക്കുന്നത് നിര്‍ബന്ധമാണ്.
ബോട്ടുകളില്‍ ഒത്തുകൂടുന്നതിനും നിയന്ത്രണമുണ്ട്. ഇന്‍ഡോര്‍ ബോട്ടുകളില്‍ 15 പേര്‍ക്കും ഔട്ട്‌ഡോര്‍ ബോട്ടുകളില്‍ 30 പേര്‍ക്കുമാണ് ഒത്തുകൂടാന്‍ അനുമതിയുള്ളത്.
ചെറിയ വ്യക്തിഗത ബോട്ടുകള്‍ക്ക് ആകെ ശേഷിയുടെ 50 ശതമാനവും വലിയ ഉല്ലാസ ബോട്ടുകള്‍ക്ക് ആകെ ശേഷിയുടെ 30 ശതമാനവുമാണ് അനുവദിച്ചിട്ടുള്ളത്. എഹ്തറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസും ശരീരതാപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ കുറവും ആയവരെ മാത്രമേ ബോട്ടില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.
സോഷ്യല്‍ മീഡിയയിലൂടെയാണ് പൊതുജനാരോഗ്യ മന്ത്രാലയം ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.