Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തര്‍ അമീര്‍ തുര്‍ക്കിയില്‍ നിന്ന് തിരികെയെത്തി

November 27, 2020

November 27, 2020

ദോഹ: ആറാമത് ഖത്തര്‍-തുര്‍ക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിനു ശേഷം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി തുര്‍ക്കിയില്‍ നിന്ന് തിരികെയെത്തി. അമീറും തുര്‍ക്കി പ്രസിഡന്റ് റെജപ് തയിപ് എര്‍ദോഗനുമാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. ഖത്തറില്‍ നിന്നുള്ള പ്രതിനിധി സംഘവും അമീറിനൊപ്പം മടങ്ങി. 

തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ വിമാനത്താവളത്തില്‍ അമീറിനെയും സംഘത്തെയും യാത്രയാക്കാനായി തുര്‍ക്കി ധനകാര്യ മന്ത്രി ലോറ്റ്ഫി അല്‍വാന്‍, തുര്‍ക്കി പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കലിന്‍, തുര്‍ക്കിയിലെ ഖത്തര്‍ അംബാസഡര്‍ സലിം മുബാറക് ഷാഫി അല്‍ ഷാഫി, ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ ഡോ. മെഹ്മത് മുസ്തഫ ഗ്ക്‌സു, ഖത്തര്‍ എംബസി അംഗങ്ങള്‍ എന്നിവര്‍ എത്തിയിരുന്നു. 

തനിക്കും ഒപ്പമുള്ളവര്‍ക്കും തുര്‍ക്കി നല്‍കിയ സ്വീകരണത്തിനും ആദരവിനും പ്രസിഡന്റ് തയിപ് എര്‍ദോഗനോട് അമീര്‍ നന്ദി അറിയിച്ചു. എര്‍ദോഗന് നല്ല ആരോഗ്യവും തുടര്‍ച്ചയായ വിജയങ്ങളും ആശംസിച്ച അമീര്‍ തുര്‍ക്കി ജനതയ്ക്ക് പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ആശംസിച്ചു. 

ഖത്തറിലെയും തുര്‍ക്കിയിലെയും ജനങ്ങളുടെ നന്മയ്ക്കായി ഇരുരാജ്യങ്ങളും വിവിധ മേഖലകളിലുള്ള ബന്ധത്തെയും തന്ത്രപരമായ പങ്കാളിത്തത്തെയും ശക്തിപ്പെടുത്തണമെന്ന് ആറാമത് ഖത്തര്‍-തുര്‍ക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News