Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
യുദ്ധഭീതി ഒഴിഞ്ഞു,ഇറാൻ - ഇറാഖ് വ്യോമപാതകൾ വഴിയുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചു 

January 20, 2020

January 20, 2020

ദോഹ : മേഖലയിലെ യുദ്ധഭീതി താത്കാലികമായി നീങ്ങിയതോടെ ഗൾഫിൽ നിന്നുള്ള വിമാനക്കമ്പനികൾ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചു. ഇറാനിയൻ കമാൻഡർ ഖസ്സെം സുലൈമാനിയുടെ വധത്തെ തുടർന്നുണ്ടായ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇറാൻ-ഇറാഖ് വ്യോമമേഖലയിലൂടെയുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഗൾഫിൽ നിന്നുള്ള വിമാനങ്ങൾ യൂറോപ്പിലേക്കും ഏഷ്യൻ രാജ്യങ്ങളിലേക്കും സർവീസ് നടത്തിയിരുന്നത് ഈ വ്യോമമേഖലകൾ വഴിയായിരുന്നു. സംഘർഷ സാധ്യതയെ തുടർന്ന് സർവീസുകൾ നിർത്തിവെക്കേണ്ടിവന്നത് ഗൾഫിലെ വ്യോമയാന മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം ഖത്തർ എയർവേയ്‌സ്,ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികൾ ഈ മേഖലയിലൂടെയുള്ള സർവീസുകൾ പുനരാരംഭിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഇറാൻ - അമേരിക്ക സംഘർഷം നിലനിൽക്കുന്നതിനാൽ ഇറാൻ - ഇറാഖ് വ്യോമപാതകൾ ഒഴിവാക്കണമെന്ന് ഇന്ത്യ ഉൾപെടെ വിവിധ രാജ്യങ്ങൾ വിമാനക്കമ്പനികളോട് നിർദേശിച്ചിരുന്നു. 


Latest Related News