January 20, 2020
January 20, 2020
ദോഹ : മേഖലയിലെ യുദ്ധഭീതി താത്കാലികമായി നീങ്ങിയതോടെ ഗൾഫിൽ നിന്നുള്ള വിമാനക്കമ്പനികൾ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചു. ഇറാനിയൻ കമാൻഡർ ഖസ്സെം സുലൈമാനിയുടെ വധത്തെ തുടർന്നുണ്ടായ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇറാൻ-ഇറാഖ് വ്യോമമേഖലയിലൂടെയുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഗൾഫിൽ നിന്നുള്ള വിമാനങ്ങൾ യൂറോപ്പിലേക്കും ഏഷ്യൻ രാജ്യങ്ങളിലേക്കും സർവീസ് നടത്തിയിരുന്നത് ഈ വ്യോമമേഖലകൾ വഴിയായിരുന്നു. സംഘർഷ സാധ്യതയെ തുടർന്ന് സർവീസുകൾ നിർത്തിവെക്കേണ്ടിവന്നത് ഗൾഫിലെ വ്യോമയാന മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം ഖത്തർ എയർവേയ്‌സ്,ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികൾ ഈ മേഖലയിലൂടെയുള്ള സർവീസുകൾ പുനരാരംഭിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ - അമേരിക്ക സംഘർഷം നിലനിൽക്കുന്നതിനാൽ ഇറാൻ - ഇറാഖ് വ്യോമപാതകൾ ഒഴിവാക്കണമെന്ന് ഇന്ത്യ ഉൾപെടെ വിവിധ രാജ്യങ്ങൾ വിമാനക്കമ്പനികളോട് നിർദേശിച്ചിരുന്നു.