June 21, 2020
June 21, 2020
കെയ്‌റോ : രാജ്യത്തിന് അകത്തും പുറത്തുമായുള്ള ഏത് സൈനിക നീക്കത്തിനും തയാറായിരിക്കാൻ ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് സീസി സൈന്യത്തിന് നിർദേശം നൽകി.. അയല്‍രാജ്യമായ ലിബിയയിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഒരുക്കം നടത്താന്‍ സൈനിക വിഭാഗങ്ങള്‍ക്ക് സീസി നിര്‍ദേശം നല്‍കിയത്. ലിബിയയുമായി 1200 കിലോമീറ്റര്‍ പടിഞ്ഞാറന്‍ അതിര്‍ത്തി പങ്കിടുന്ന ഈജിപ്തിലെ വ്യോമതാവളത്തില്‍ സന്ദര്‍ശനം നടത്തവെയാണ് അബ്ദുല്‍ ഫത്താഹ് സീസി ഇക്കാര്യം വ്യക്തമാക്കിയത്. പറന്നുയരുന്ന യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും സീസി നിരീക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങളും ദേശീയ ടെലിവിഷൻ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തിരുന്നു.
ലിബിയയിൽ യു.എൻ പിന്തുണയുള്ള ഭരണകൂടവും കിഴക്കൻ ലിബിയ ആസ്ഥാനമായുള്ള ഖലീഫ ഹഫ്തറിന്‍റെ ലിബിയൻ നാഷനൽ ർമിയുമായുള്ള (എൽ.എൻ.എ) ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിലാണ് സീസിയുെട പുതിയ തീരുമാനം. ഹഫ്തറിന്‍റെ ലിബിയൻ നാഷനൽ ആർമിയെ ഈജിപ്ത്, റഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ പിന്തുണക്കുന്നുണ്ട്. യു.എൻ പിന്തുണയുള്ള ഭരണകൂടത്തിനാണ് തുർക്കിയുടെ പിന്തുണ. തുർക്കിയുടെ പിന്തുണയിൽ 14 മാസത്തിന് ശേഷം ഹഫ്തറിന്‍റെ ലിബിയൻ നാഷനൽ ആർമിയിൽ നിന്ന് തലസ്ഥാനമായ ട്രിപോളി ലിബിയൻ ഭരണകൂടം തിരിച്ചുപിടിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക