Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
യൂറോപ്യന്‍ യൂണിയന്‍ സംഘം കശ്മീരില്‍, പ്രാദേശിക മാധ്യമങ്ങള്‍ക്ക് വിലക്ക്

October 30, 2019

October 30, 2019

ജമ്മു കശ്മീർ : ഭീകരവാദം ആഗോള പ്രശ്‌നമാണെന്നും, ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ ഇടപെടാനല്ല സത്യാവസ്ഥ അറിയാനാണ് എത്തിയതെന്നും കശ്മീർ സന്ദർശിക്കുന്ന യൂറോപ്യന്‍ യൂണിയനിലെ എംപിമാര്‍ പറഞ്ഞു.ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് യൂറോപ്യന്‍ യൂണിയനിലെ എംപിമാര്‍ കശ്മീരില്‍ എത്തിയത്. ദാല്‍ തടാകത്തിലെ ശിക്കാറുകളില്‍ യാത്ര ചെയ്ത സംഘം ബിസിനസുകരുമായും, രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.

വിദേശ സംഘത്തിന്റെ സന്ദര്‍ശനത്തിനെതിരെ കാശ്മീരിലടക്കം പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം സംഘം കശ്മീരില്‍ എത്തിയപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇതിന് പുറമെ സ്വതന്ത്രമായി കശ്മീര്‍ സന്ദര്ശിക്കണമെന്നും, മോഡി സര്‍ക്കാരിന്റെ പിബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമാകാന്‍ തലപര്യമില്ലെന്നും സംഘത്തിലുണ്ടായിരുന്ന ക്രിസ് ഡേവിസ് വ്യക്തമാക്കിയതും വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

വിദേശ പ്രതിനിധികള്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്രാദേശിക മാധ്യമങ്ങളെ ഉള്‍പ്പെടെയുള്ള നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതും മോദി സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.


Latest Related News