Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ യുഎൻ രക്ഷാസമിതിയിൽ സംയുക്ത പ്രസ്താവന

September 23, 2019

September 23, 2019

ജനീവ: സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഉൽക്കണ്ഠ രേഖപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങൾ. ജനീവയിൽ നടന്ന യുഎൻ രക്ഷാസമിതി യോഗത്തിലാണ് സൗദിക്കെതിരെ നിരവധി രാജ്യങ്ങൾ കടുത്ത വിമർശനം ഉന്നയിച്ചത്. വിഷയത്തിൽ സൗദിയെ അപലപിച്ച് വിവിധ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

നിയമവിരുദ്ധ തടവുകൾ, ജയിലിലെ പീഡനങ്ങൾ, സ്ത്രീകൾ അടങ്ങുന്ന മനുഷ്യാവകാശ-മാധ്യമപ്രവർത്തകർക്കെതിരായ നടപടികൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് സമിതിയിൽ സൗദിക്കെതിരെ കടുത്ത വിമർശനം ഉയർന്നത്. സംയുക്ത പ്രസ്താവനയിൽ ബ്രിട്ടൻ, ജർമനി അടക്കമുള്ള സൗദി സഖ്യകക്ഷികൾ അടങ്ങുന്ന 15 യൂറോപ്യൻ യൂനിയൻ അംഗങ്ങളും ന്യൂസിലണ്ടും കാനഡയും പെറുവുമെല്ലാം ഒപ്പുവെച്ചിട്ടുണ്ട്.

ആറു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി രക്ഷാസമിതിയിൽ സൗദിക്കെതിരെ സംയുക്ത പ്രസ്താവന പുറത്തിറങ്ങുന്നത്. ജമാൽ ഖശോഗി വധത്തിലെ ദുരൂഹതകൾ നീക്കണമെന്നും രക്ഷാസമിതി സൗദിയോട് ആവശ്യപെട്ടിട്ടുണ്ട്.


Latest Related News