November 13, 2019
November 13, 2019
മസ്കത്ത് : ഒമാനില്‍ കനത്ത മഴയ്ക്കിടെ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മുങ്ങിമരിച്ച ഇന്ത്യന്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കു കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.അപകടത്തിൽ മരിച്ച ആറുപേരുടെയും മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കുമെന്നും എംബസി അധികൃതർ വ്യക്തമാക്കി.ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ബിഹാര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 22നും 43നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച
തൊഴിലാളികള്‍. അതേസമയം,മരിച്ചവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടില്ല.
അപകടത്തെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ നിര്‍മാണസ്ഥലത്തെ പ്രവൃത്തികള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. സീബില്‍ ഒരു ജലവിതരണ പദ്ധതിയുടെ ഭാഗമായുള്ള തുരങ്കനിര്‍മാണത്തിനിടെയുണ്ടായ ശക്തമായ മഴയിലാണ് തൊഴിലാളികള്‍ അപകടത്തില്‍പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് അപകടമുണ്ടായത്.