Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറില്‍ അടുത്ത ആഴ്ച ആദ്യം വരെ ഇടിയോടു കൂടിയ ചെറിയ മഴയ്ക്ക് സാധ്യത

November 26, 2020

November 26, 2020

ദോഹ: ഖത്തറിൽ  വ്യാഴാഴ്ച മുതല്‍ അടുത്തയാഴ്ച ആദ്യം വരെ ഇടിയോടു കൂടിയ ചെറിയ മഴയ്ക്ക് സാധ്യതയെന്ന്  കാലാവസ്ഥാ വിഭാഗം (ക്യു.എം.ഡി) അറിയിച്ചു. ട്വിറ്ററിലൂടെയാണ് ക്യു.എം.ഡി ഇക്കാര്യം അറിയിച്ചത്. 

'വ്യാഴാഴ്ച (നവംബര്‍ 26) മുതല്‍ അടുത്ത ആഴ്ച ആദ്യം വരെ മേഘങ്ങളുടെ അളവ് ക്രമേണ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകാരണം രാജ്യത്ത് ഇടയ്ക്കിടെയുള്ള സമയങ്ങളില്‍ ചെറിയ തോതില്‍ മഴ ഇടിയോടു കൂടി പെയ്യാന്‍ സാധ്യതയുണ്ട്. കടല്‍ത്തീരങ്ങളിലാണ് സാധ്യത കൂടുതല്‍.' -ക്യു.എം.ഡി ട്വീറ്റില്‍ പറഞ്ഞു. 

പകല്‍ സമയത്തെ പരമാവധി താപനില 24 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. വിവിധ പ്രദേശങ്ങളില്‍ രാത്രിയിലെ കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസിനും 23 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ സമയത്ത് പ്രധാനമായും തെക്ക്-കിഴക്ക് ദിശയില്‍ നിന്നാണ് കാറ്റ് വാശുക എന്നും ക്യു.എം.ഡി അറിയിച്ചു. 

കാറ്റിന്റെ വേഗത 30 നോട്ടിക്കല്‍ മൈല്‍ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊടിപടലങ്ങള്‍ കൂടുകയും ദൃശ്യപരത കുറയുകയും ചെയ്യും. തിരമാലയുടെ ഉയരം എട്ട് അടിയില്‍ കൂടുതല്‍ ഉണ്ടാവുമെന്നും ക്യു.എം.ഡി പ്രവചിക്കുന്നു. രാജ്യത്തെ എല്ലാ പൗരന്മാരും താമസക്കാരും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ക്യു.എം.ഡി അഭ്യര്‍ത്ഥിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News