Breaking News
സൗദിയില്‍ ഉംറ വിസയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു  | ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റ് മെഗാ പ്രൊമോഷൻ വിജയികൾക്ക് കാറുകൾ സമ്മാനമായി നൽകി | 37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  |
സമൂഹമാധ്യമങ്ങളിലും പിടിമുറുക്കുന്നു,ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

August 20, 2019

August 20, 2019

ന്യു ഡൽഹി :സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ആവശ്യമുന്നയിച്ച് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതിയുള്‍പ്പെടെയുള്ള മൂന്ന് ഹൈക്കോടതികളിലായി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നടപടിയെടുത്തിരിക്കുന്നത്. ഭീകരവാദം സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ അക്കൗണ്ടുകളുടെ ആധികാരിത ഉറപ്പാക്കേണ്ടത് ആവശ്യമാണെന്ന് തമിഴ്‌നാട് സര്‍ക്കിരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

അതേസമയം, പൊതുവായ നാല് കേസുകളില്‍ നിന്ന് പരസ്പരവിരുദ്ധമായ തീരുമാനങ്ങളുടെ സാധ്യത ഒഴിവാക്കിയാല്‍ കൈമാറ്റത്തിലൂടെ നീതിയുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റാമെന്ന് ഫെയ്‌സ്ബുക്കിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചിനോട് പറഞ്ഞു. മദ്രാസ് ഹൈക്കോടതിയില്‍ രണ്ട് ഹര്‍ജികളും ബോംബെ, മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഒന്ന് വീതവും സമര്‍പ്പിച്ചതായി ഫെയ്‌സ്ബുക്ക് കോടതിയെ അറിയിച്ചു. സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കുകയാണെങ്കില്‍ അതുവഴിയുണ്ടാകുന്ന ചൂഷണങ്ങള്‍, വ്യാജവാര്‍ത്തകള്‍, സൈബര്‍ ആക്രമണങ്ങള്‍ എന്നിവ തടയാന്‍ കഴിയുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വാട്‌സാപ്പും ഫെയ്‌സ്ബുക്കും അറിയിച്ചു.


Latest Related News