February 23, 2021
February 23, 2021
ദോഹ: ഖത്തറിലെ തൊഴിലാളികള്‍ക്ക് തൊഴിലുടമകളെ മാറുന്നതിന് പരിധി നിശ്ചയിക്കണമെന്ന് ശൂറ കൗണ്‍സിലിന്റെ ശുപാര്‍ശ. രാജ്യത്തെ ഒരു തൊഴിലാളിക്ക് പരമാവധി തൊഴില്‍ മാറാന്‍ കഴിയുന്നത് മൂന്ന് തവണയാക്കി നിജപ്പെടുത്തണമെന്നാണ് കൗണ്‍സിലിന്റെ ശുപാര്‍ശ.
ജോലിയെ ജീവനക്കാര്‍ എത്രത്തോളം ഗൗരവത്തോടെയാണ് കാണുന്നത് എന്ന് ഉറപ്പുവരുത്താനാണ് ഈ നടപടി. ജോലി മാറ്റവുമായ നിരവധി ശുപാര്‍ശകളാണ് ശൂറ കൗണ്‍സില്‍ ഖത്തര്‍ സര്‍ക്കാറിന് നല്‍കിയത്.
തൊഴിലുടമയെ മാറ്റുന്നതിന് അംഗീകാരം ലഭിച്ച തൊഴിലാളികളുടെ എണ്ണം രു വര്‍ഷത്തില്‍ കമ്പനിയുടെ ആകെ ജീവനക്കാരുടെ 15 ശതമാനത്തില്‍ കവിയുന്നില്ല എന്ന് ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ കരാര്‍ ജോലികള്‍ക്കായി നിയമിച്ച ജീവനക്കാര്‍ക്ക് കരാറിന്റെ കാലാവധി അവസാനിക്കുന്നതുവരെ തൊഴിലുടമയെ മാറ്റാന്‍ അനുവാദം നല്‍കരുതെന്ന് ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. വിസയെ കരാറുമായി ബന്ധിപ്പിക്കണം. തൊഴില്‍മാറ്റം അനുവദിച്ചാല്‍ കമ്പനി തൊഴിലാളികള്‍ക്കായി ചെലവഴിച്ച തുകയ്ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
തൊഴില്‍മാറ്റത്തിനുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കാനായി മന്ത്രാലയത്തില്‍ സ്ഥിരം കമ്മിറ്റി രൂപീകരിക്കണം. ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിനിധികളെ ഇതില്‍ ഉള്‍പ്പെടുത്തണമെന്നും ശൂറ കൗണ്‍സില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
രാജ്യത്തെ നിയമവിരുദ്ധ തൊഴിലാളികളുടെ പ്രശ്‌നങ്ങളും പെട്ടെന്ന് പരിഹരിക്കാന്‍ സംവിധാനം വേണം. അവരുടെ തൊഴിലുകള്‍ നിയമവിധേയമാക്കാനുള്ള നടപടിള്‍ തൊഴില്‍ മന്ത്രാലയം കൈക്കൊള്ളണമെന്നും ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.