Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ,പ്രധാനമന്ത്രി പശുവിന്റെ പിന്നാലെയെന്ന് വിമർശനം

September 12, 2019

September 12, 2019

ന്യൂഡല്‍ഹി: പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ പശു പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ പ്രധാനമന്ത്രി പശുവിനെക്കുറിച്ചും 'ഓ'മിനെക്കുറിച്ചും സംസാരിച്ച്‌ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കുകയാണെന്നു കോണ്‍ഗ്രസ് വിമര്‍ശിച്ചു.

പശുവെന്നും ഓം എന്നും കേൾക്കുമ്പോൾ ചിലയാളുകള്‍ നിലവിളിക്കുന്നതു തീര്‍ത്തും നിര്‍ഭാഗ്യകരമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. രാജ്യം പതിനാറാം നൂറ്റാണ്ടിലേക്കു പോകുന്നതായാണ് ഇത്തരക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ പശുവിനെ സംരക്ഷിക്കുന്നത് എങ്ങനെ പിന്നോട്ടു നടക്കലാകുമെന്നും പ്രധാനമന്ത്രി ചോദിച്ചു.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ സംസാരിക്കവെയാണു പ്രധാനമന്ത്രിയുടെ പരാമര്‍ശം. പശു സംരക്ഷണത്തെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്‍റെ വികസനത്തെയാണു നശിപ്പിക്കുന്നത്. കന്നുകാലികളെ വളര്‍ത്തുന്നതിന്‍റെ അര്‍ഥമെന്താണെന്നും ഇതു സമ്പദ് വ്യവസ്ഥയെ എത്രമാത്രം സഹായിക്കുന്നുവെന്നു ചിലര്‍ മനസിലാക്കുന്നില്ലെന്നും മോദി പറഞ്ഞു.പശുവിനെ കുറിച്ച് പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച്‌  മൗനം പാലിക്കുന്നതായി എഐഎംഐഎം പ്രസിഡന്‍റ് അസദുദ്ദീന്‍ ഒവൈസിയും പ്രതികരിച്ചു.


Latest Related News