Breaking News
ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  |
പശ്ചിമേഷ്യയുടെ നിയന്ത്രണം കൈക്കലാക്കാൻ സഹായിക്കണം,പകരം ഇസ്രയേലിനോടുള്ള നിലപാട് മയപ്പെടുത്താമെന്ന് സൗദി കിരീടാവകാശി

September 30, 2019

September 30, 2019

റിയാദ്: പശ്ചിമേഷ്യയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ സഹായിച്ചാല്‍ ഇസ്രായേലിനോടുള്ള നിലപാട് മയപ്പെടുത്താമെന്ന് സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇറാനെ ഒഴിവാക്കി ഇസ്രായേലുമായി അടുക്കാമെന്ന വിചിത്ര വാദവുമായി രംഗത്തെത്തിയത്.

ഇറാനെ പരാജയപ്പെടുത്തി പശ്ചിമേഷ്യയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ അമേരിക്ക സഹായിച്ചാല്‍ ഇസ്രായേലുമായുള്ള വ്യാപാരബന്ധം അംഗീകരിക്കാമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. 2017ല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ചരിത്രം കുറിച്ച സൗദി സന്ദര്‍ശനത്തിനിടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവച്ചത്. പി.ബി.എസ് നെറ്റ്‌വര്‍ക്കിന്റെ ടി.വി പരിപാടിയായ ഫ്രന്റ്‌ലൈന്‍ തയാറാക്കിയ ഡോക്യുമെന്ററിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പശ്ചിമേഷ്യയിലെ പ്രധാന ശക്തിയാകാന്‍ സഹായിച്ചാല്‍ പകരമായി ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നം പരിഹരിക്കാനുള്ള ട്രംപിന്റെയും മരുമകന്‍ ജാരദ് കുഷ്‌നറുടെയും പദ്ധതിയെ സഹായിക്കാമെന്നും മുഹമ്മദ് വാഗ്ദാനം ചെയ്തിരുന്നു. ഡോക്യുമെന്ററിയിലെ അവതാരകനായ മാര്‍ട്ടിന്‍ സ്മിത്ത് ആണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവനയെ കുറിച്ചു ഇപ്പോൾ വെളിപ്പെടുത്തിയത്.


Latest Related News