Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ബലദ്‌ന ഖത്തർ 75 ശതമാനം ഓഹരികൾ വില്‍ക്കുന്നു,രജിസ്‌ട്രേഷൻ ഈ മാസം 27 ന് തുടങ്ങും

October 18, 2019

October 18, 2019

ദോഹ: ഖത്തറിലെ ഏറ്റവും വലിയ ക്ഷീരോത്പാദക കമ്പനിയായ ബലദ്‌ന ഓഹരി വില്‍പനയിലൂടെ 392 മില്യന്‍ ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിടുന്നു. ഓഹരി വില്‍പനയുടെ ഭാഗമായി ബലദ്‌ന ഫുഡ് ഇന്‍ഡസ്ട്രീസ് ഈ മാസം ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്(ഐ.പി.ഒ) ആരംഭിക്കും.ഈ മാസം 27 നാണ് ഇതിനുള്ള രജിസ്‌ട്രേഷൻ തുടങ്ങുന്നത്.

2017 ഉപരോധത്തിനു ശേഷം ആയിരക്കണക്കിന് ഹോള്‍സ്‌റ്റൈന്‍ പശുക്കളെയാണ് കമ്പനി രാജ്യത്തെത്തിച്ചത്. ഉപരോധ ശേഷമുള്ള ബലദ്‌നയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച ക്ഷീരഉല്‍പന്ന മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ഖത്തറിനെ സഹായിച്ചിട്ടുണ്ട്. ഉപരോധത്തിന് മുമ്പ് ക്ഷീര ഉല്‍പന്നങ്ങളായിരുന്നു ഖത്തര്‍ കൂടുതലായും ഇറക്കുമതി ചെയ്തിരുന്നത്.

ബലദ്‌ന നിലവില്‍ ഖത്തറിലെ ഏറ്റവും വലിയ ക്ഷീര-പാനീയ കമ്പനിയാണ്. രണ്ടു ദശലക്ഷം ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള രണ്ടു ഫാമുകളിലായി ഏകദേശം 18,000ലേറെ പശുക്കളും കമ്പനിക്കുണ്ട്. കഴിഞ്ഞ വര്‍ഷം ജ്യൂസ് ഉല്‍പാദന രംഗത്തേക്കും കമ്പനി ചുവടുവച്ചിരുന്നു. ആദ്യ ഉല്‍പന്നങ്ങള്‍ അഫ്ഗാനിസ്താന്‍, യമന്‍, ഒമാന്‍ എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്തിരുന്നു.

ഐ.പി.ഒയിലൂടെ കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 75 ശതമാനം പ്രാദേശിക സ്റ്റോക് എക്‌സ്ചേഞ്ചില്‍ വില്‍ക്കാനാണു പദ്ധതിയിടുന്നത്. ഇതിന്റെ വരുമാനം കമ്പനിയുടെ ബാലന്‍സ്ഷീറ്റ് ശക്തിപ്പെടുത്താന്‍ ഉപയോഗിക്കാമെന്നും കരുതുന്നു. ഈ മാസം 27ന് ആരംഭിക്കുന്ന ഐ.പി.ഒ രജിസ്‌ട്രേഷന്‍ നവംബര്‍ ഏഴിനാണു സമാപിക്കുക.


Latest Related News