November 11, 2019
November 11, 2019
ബാഗ്ദാദ്: സാമ്പത്തിക പരിഷ്കാരം നടപ്പാക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇറാക്കില്‍ നടക്കുന്ന ജനകീയസമരത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന ബാഗ്ദാദ് ഭരണകൂടത്തിന്‍റെ നടപടി അവ സാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ആവശ്യപ്പെട്ടു.
പ്രക്ഷോഭകാരികള്‍ക്കു നേരേ സായുധ സൈനികര്‍ പലയിടങ്ങളിലും വെടിവയ്പു നടത്തി. ബാഗ്ദാദില്‍ മാത്രം ഇന്നലെ ആറു പേര്‍ക്കു ജീവഹാനി നേരിട്ടു. ഒക്ടോബറിനുശേഷം ഇതുവരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മുന്നൂറോളം പേര്‍ക്കു ജീവഹാനി നേരിട്ടിട്ടുണ്ടെന്നാണു കണക്ക്. പതിനയ്യായിരത്തോളം പേര്‍ക്കു പരിക്കേറ്റു. പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് ബാഗ്ദാദിൽ കര്‍ഫ്യു ഏര്‍പ്പെടുത്തുകയും ഇന്‍റര്‍നെറ്റിനു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി അബ്ദൽ മെഹ്ദി രാജിക്കു സമ്മതിച്ചതായി നേരത്തേ പ്രസിഡന്‍റ് ബര്‍ഹാം സാലിഹ് പറഞ്ഞിരുന്നു.
ന്യൂസ്റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക