August 04, 2020
August 04, 2020
ദോഹ : ഖത്തറിന്റെ ഗോൾ യന്ത്രമായി അറിയപ്പെടുന്ന അൽമോയിസ് അലിക്ക് രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളിൽ ഖത്തറിനായി ബൂട്ടണിയാൻ യോഗ്യതയുണ്ടെന്ന് അറേബ്യൻ കായിക കോടതി ഉത്തരവിട്ടു.സുഡാൻ വംശജനായ അൽമോയിസ് അലി ഖത്തറിന് വേണ്ടി കളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് യു.എ.ഇ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ആർബിട്രേഷൻ സ്‌പോർട് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അബുദാബിയിൽ നടന്ന ഏഷ്യാകപ്പ് സെമി ഫൈനൽ മത്സരത്തിൽ ഖത്തർ ഗോൾ രഹിത നാല് ഗോളിന് യു.എ.ഇയെ പരാജയപ്പെടുത്തിയിരുന്നു.ടൂർണമെന്റിൽ ഉടനീളം ഒൻപത് ഗോളുകൾ വലയിലാക്കി അൽ മോയിസ് അലി ടോപ് സ്‌കോറർ സ്ഥാനവും സ്വന്തമാക്കിയിരുന്നു.ഇതേത്തുടർന്നാണ് സുഡാൻ വംശജനായ അലി ഖത്തറിന് വേണ്ടി കളിക്കുന്നത് ചട്ട വിരുദ്ധമാണെന്ന് കാണിച്ചു യു.എ.ഇ കോടതിയെ സമീപിച്ചത്.
എന്നാൽ അൽമോയിസ് അലിയുടെ മാതാവ് ഖത്തറിലാണ് ജനിച്ചതെന്നും ഫിഫ നിയമപ്രകാരം അലിക്ക് ഖത്തറിന് വേണ്ടി കളിക്കാൻ അര്ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
ദോഹയിലെ ആസ്പയർ അക്കാദമിയിൽ ബിരുദ പഠനം പൂർത്തിയാക്കിയ ഇരുപത്തിമൂന്നുകാരനായ അലി 2022 ലെ ഖത്തർ ലോകകപ്പിൽ ശക്തമായ ആക്രമണം പുറത്തെടുക്കാനുള്ള തയാറെടുപ്പിലാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക