Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഗൾഫ് പ്രതിസന്ധിക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് അൽ ജസീറ

December 02, 2020

December 02, 2020

ദോഹ: ഗൾഫ് പ്രതിസന്ധിക്ക് ഉടൻ പരിഹാരം ഉണ്ടാവുമെന്നും അത് മണിക്കൂറുകൾക്കകം തന്നെ സംഭവിച്ചേക്കാമെന്നും അൽ ജസീറ അറബിക് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

ചില ഗൾഫ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് അൽ ജസീറ വാർത്ത നൽകിയത്. അതേസമയം പ്രശ്നപരിഹാരത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഇതുവരെ ഉണ്ടായിട്ടില്ല.അൽ ജസീറ ഒഴികെ മറ്റു അറബിക് ചാനലുകളോ മാധ്യമങ്ങളോ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുമില്ല.

നിലവിൽ സമവായ ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണെന്നും അനുകൂല ഫലമുണ്ടാകാൻ സാധ്യതയുള്ളതാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. മുതിർന്ന വൈറ്റ് ഹൌസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഖത്തറിലെത്തിയ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഉപദേഷ്ടാവ് ജറാഡ് കുഷ്നെർ സൌദിയിലെയും ഖത്തറിലെയും നേതാക്കളുമായി ചർച്ച നടത്തി.

ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍താനിയുമായി ദോഹയിൽ വെച്ച് ബുധനാഴ്ച്ച രാവിലെയാണ് കുഷ്നെർ കൂടിക്കാഴ്ച്ച നടത്തിയത്. കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി സൌദി അറേബ്യയിലെ നിയോമിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് കുഷ്നെർ ഖത്തറിലെത്തിയത്.

ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്കായി സൌദിയിലെയും യു.എ.ഇയിലെയും വ്യോമാതിർത്തികൾ തുറന്നു കൊടുക്കുന്നതിലെ തർക്കം പരിഹരിക്കുന്നതാണ് ചർച്ചകളുടെ പ്രധാന അജണ്ടയെന്ന് ചില യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

ഉപരോധ രാജ്യങ്ങൾ തങ്ങൾ മുന്നോട്ടുവെച്ച 13 ആവശ്യങ്ങളിൽ നിന്ന് രഹസ്യമായി പിന്നോട്ട് പോയെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമായ പൊതു സമവായങ്ങൾ കണ്ടെത്താൻ സൌദി അറേബ്യ വലിയ താല്പര്യം കാട്ടിയതായും വാൾസ്ട്രീറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ഉപരോധ രാജ്യങ്ങൾ രണ്ട് മാസത്തിനകം ഖത്തറിന് വ്യോമപാത തുറന്നു കൊടുത്തേക്കുമെന്ന് യുഎസ് മുൻ പ്രസിഡന്റ ഡോണൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രയൻ ഈയിടെ പറഞ്ഞിരുന്നു. സൗദി, ബഹ്‌റൈൻ രാജ്യങ്ങളുടെ വ്യോമ പാതയിലൂടെ 70 ദിവസത്തിനുള്ളിൽ ഖത്തർ വിമാനങ്ങൾ പറന്നേക്കുമെന്നും ഒബ്രയൻ വ്യക്തമാക്കിയിരുന്നു..

ഇതിന് പിന്നാലെ,എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ഖത്തർ ബഹുമാനിക്കുന്നുവെന്നും അതുകൊണ്ടുതന്നെ സമാധാന ചർച്ചകളെ തൻറെ രാജ്യം സ്വാഗതം ചെയ്യുന്നുവെന്നും ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി അഭിപ്രായപ്പെട്ടിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News