September 12, 2020
September 12, 2020
ദോഹ: അഫ്ഗാനിസ്താനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ സെപ്റ്റംബര്‍ 12ന്(ഇന്ന്) പുനരാരംഭിക്കും. അഫ്ഗാനിലെ വിവിധ പാര്‍ട്ടികളുമായും സംഘടനകളുമായുള്ള സു പ്രധാനചര്‍ച്ചയാണ് ദോഹയില്‍ നടക്കുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ആദ്യത്തില്‍ അമേരിക്കയും താലിബാനും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് സമാധാന ചർച്ചകൾ നടക്കുന്നത്.
ഖത്തര്‍ എപ്പോഴും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള മധ്യസ്ഥതക്ക് പ്രാധാന്യം കല്‍പിക്കുന്നുണ്ടെന്നും ഏത് പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് രാജ്യത്തിന്റെ നയമെന്നും വിദേശകാര്യമന്ത്രിയുടെ പ്രത്യേക നയതന്ത്രപ്രതിനിധി ഡോ. മുത്ലഖ് ബിന്‍ മജിദ് അല്‍ഖഹ്താനി പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ സ്ഥിരത നിലനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ ഖത്തര്‍ തുടരും. ചരിത്രപരമായ ഈ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ഭാഗമാവുകയും ചെയ്യുന്ന അന്താരാഷ്ട്ര പങ്കാളികള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.ഖത്തര്‍ മധ്യസ്ഥതയില്‍ ഇതിനകം യു.എസും അഫ്ഗാന്‍ താലിബാനും തമ്മില്‍ നിരവധി തവണ സമാധാന ചര്‍ച്ചകൾ നടത്തിയിരുന്നു.ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭ ഖത്തറിനെ അഭിനന്ദിച്ചിരുന്നു. അഫ്ഗാനിസ്താനില്‍ സമാധാനം സ്ഥാപിക്കാന്‍ യു.എസും അഫ്ഗാന്‍ താലിബാനും കഴിഞ്ഞ ഫെബ്രുവരി 29നാണ് ദോഹയില്‍ കരാറില്‍ ഒപ്പുവെച്ചത്
അഫ്ഗാനിൽ അധികാരം പങ്കിട്ടെടുക്കുന്നതിന് പ്രസിഡന്‍റ് ഡോ. മുഹമ്മദ് അഷ്റഫ് ഗനിയും ഡോ. അബ്ദുല്ല അബ്ദുല്ലയും തമ്മിലുള്ള കരാര്‍ രാഷ്ട്രീയ അസ്ഥിരത അവസാനിപ്പിക്കുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും നിര്‍ണായക ചുവടുവെപ്പായിരുന്നു. ദോഹ സമാധാന കരാറിന്റെ ഭാഗമായി അഫ്ഗാനിസ്താനില്‍നിന്ന് യു.എസ്. സൈനികരുടെ പിന്‍മാറ്റം നേരത്തേ തുടങ്ങിയിരുന്നു.താലിബാനും അഫ്ഗാൻ ഭരണകൂടവും തമ്മിൽ തടവുകാരെ പരസ്പരം കൈമാറുന്ന കാര്യത്തിൽ നിന്നാരംഭിക്കുന്ന ചർച്ചയിൽ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക