September 22, 2019
September 22, 2019
റിയാദ്: സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സൗദി ആവർത്തിച്ചു.ആയുധങ്ങളെല്ലാം ഇറാന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ നടപടിയുണ്ടാകുമെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു.
റിയാദില്‍ നടന്ന വാര്‍ത്തസമ്മേളനത്തിലാണ് വിദേശ കാര്യ സഹമന്ത്രി സൗദി അരാംകോ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനാണെന്ന് ആവര്‍ത്തിച്ചത്.
സൗദി അന്വേഷണം നടത്തുകയാണ്. ഇറാന്‍ നിര്‍മിതമാണ് ആയുധങ്ങള്‍. യു.എന്‍ അന്വേഷണ സംഘത്തോട് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു രാജ്യങ്ങളും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു.
260 മിസൈലുകളും 150 ഡ്രോണുകളുമാണ് ഇറാന്‍ ഇതുവരെ സൗദിക്ക് നേരെ അയച്ചത്. എല്ലാം തീവ്രവാദികളുടെ സഹായത്തോടെയായിരുന്നു. എന്നാല്‍,ഇറാന്റെ അതിര്‍ത്തിക്ക് നേരെ ഒരു ബുള്ളറ്റ് പോലും സൗദി അറേബ്യ അയച്ചിട്ടില്ലെന്നും അവരും ഞങ്ങളും വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.