Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സ്വവർഗരതിക്ക് ശേഷം പണം കൊടുത്തില്ല,മലയാളി ശാസ്ത്രഞ്ജന്റെ മരണം കൊലപാതകം തന്നെ 

October 05, 2019

October 05, 2019

ചെന്നൈ : തൃശൂർ സ്വദേശിയും ഐ.എസ്.ആർ.ഒ.യുടെ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിലെ (എൻ.ആർ.എസ്.സി.) ശാസ്ത്ര‍ജഞനുമായ എസ്. സുരേഷിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സ്വവർഗരതിക്കു ശേഷം പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലയിലേക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സുരേഷിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അമീർപേട്ടിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സ്വകാര്യ ലബോറട്ടറിയിലെ ടെക്നീഷ്യൻ ജെ. ശ്രീനിവാസിനെ (39)യാണ് പോലീസ് കഴിഞ്ഞ ദിവസം  അറസ്റ്റുചെയ്തത്.

അമ്പത്തിയാറുകാരനായ സുരേഷ്  20 വർഷമായി എൻ.ആർ.എസ്.എ.യിൽ ജോലിചെയ്യുകയായിരുന്നു. ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സുരേഷിനെ ഫോണിൽ വിളിച്ചിട്ടും കിട്ടാഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സുരേഷിന്റെ കുടുംബം ചെന്നൈയിലാണ്.

ലാബിൽ രക്തപരിശോധനയ്ക്കെത്തിയപ്പോഴാണ് പ്രതി ശ്രീനിവാസിനെ സുരേഷ് പരിചയപ്പെടുന്നത്. പിന്നീട് ഇയാൾ സുരേഷിന്റെ ഫ്ലാറ്റിലെത്തുന്നത് പതിവായി. സ്വവർഗരതിയിൽ ഏർപെട്ട ശേഷം ശ്രീനിവാസ് പണത്തിന് ആവശ്യപ്പെടുകയും നൽകാത്തതിനാൽ രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതേത്തുടർന്നാണ് ശ്രീനിവാസ്  സുരേഷിനെ കൊല്ലാൻ തീരുമാനിച്ചത്. വാക്‌തർക്കത്തിനിടെ സുരേഷിനെ കഴുത്തറുത്ത് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.


Latest Related News