September 15, 2019
September 15, 2019
സൗദിയിൽ വർധിച്ചു വരുന്ന വധശിക്ഷകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജി-20 ഉച്ചകോടി ബഹിഷ്കരിക്കാൻ ലണ്ടനിലെ ഹൗസ് ഓഫ് കോമൺസ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ജനീവ : സൗദി അറേബ്യയിൽ ഈ വർഷം ഇതുവരെയായി 130 പേരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയമാക്കിയതായി അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി.ഇവരിൽ ഭൂരിഭാഗവും മുഹമ്മദ് ബിൻ സൽമാന്റെ വിമർശകരാണ്. ഇവരിൽ ആറു കുട്ടികളും ഉൾപെടുമെന്നും മനുഷ്യാവകാശ സംഘടനയ്ക്ക് കീഴിലെ വധശിക്ഷയ്ക്കെതിരെ പ്രവർത്തിക്കുന്ന പ്രത്യേക സമിതി വ്യക്തമാക്കി.ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സമിതി ആംനസ്റ്റിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
മുഹമ്മദ് ബിൻ സൽമാൻ അധികാരമേറ്റ ശേഷം മത പണ്ഡിതന്മാർ ഉൾപെടെ രാജ്യത്തെ നിരവധി പേരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചതായി റിപ്പോർട്ടുകളുണ്ട്.സൗദി പത്രപ്രവർത്തകനായ ജമാൽ ഖശോഗിയും ഇവരിൽ ഉൾപെടും. സൗദിയിൽ വർധിച്ചു വരുന്ന വധശിക്ഷകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജി-20 ഉച്ചകോടി ബഹിഷ്കരിക്കാൻ ലണ്ടനിലെ ഹൗസ് ഓഫ് കോമൺസ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.