Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
വ്യാജ വിസയെന്ന് സംശയം,ഭൂട്ടാൻ സ്വദേശിനികൾക്ക് നാല് ദിവസങ്ങൾക്ക് ശേഷം ഖത്തറിലേക്ക് പോകാൻ അനുമതി ലഭിച്ചു 

March 13, 2021

March 13, 2021

ദോഹ : ദൽഹി വിമാനത്താവളം വഴി ഖത്തറിലേക്ക് പോകാൻ ശ്രമിച്ച ഭൂട്ടാൻ സ്വദേശിനികളായ പത്തോളം വനിതകൾക്ക്  നാല് ദിവസങ്ങൾക്ക് ശേഷം ഖത്തറിലേക്ക് പോകാൻ അനുമതി ലഭിച്ചു.വ്യാജവിസയിലാണ് ഇവർ ഖത്തറിലേക്ക് പോകാൻ ശ്രമിക്കുന്നതെന്ന സംശയത്തെ തുടർന്നാണ് ന്യൂ ദൽഹി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം നാല് ദിവസത്തോളം ഇവരുടെ യാത്ര തടഞ്ഞുവെച്ചത്.അംഗീകൃത റിക്രൂട്ടിങ് ഏജൻസികളിൽ രജിസ്റ്റർ ചെയ്യാതെയാണ് ഇവർ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്.

മാർച്ച് ഒന്നിന് ഖത്തറിലേക്ക് വിമാനത്തിൽ കയറുന്നതിനിടെയാണ് സ്ത്രീകളെ തടഞ്ഞതെന്ന് ഭൂട്ടാൻ  വിദേശകാര്യ മന്ത്രി ഡോ. തണ്ടി ഡോർജി പറഞ്ഞു.എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ വിസ ഔദ്യോഗിക പ്രകാരം ലഭിച്ചതാണെന്ന് കണ്ടെത്തിയതായും വിദേശകാര്യ മന്ത്രി പറഞ്ഞു.ഖത്തറിൽ സെയിൽസ്പേഴ്‌സണായും കോഫി ബാരിസ്റ്റകളായും ജോലി ചെയ്യുന്നതിനുള്ള വിസകളാണ് ഇവർക്ക് ലഭിച്ചതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.ഭൂട്ടാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം,നിയമപ്രകാരം അംഗീകാരമുള്ള റിക്രൂട്ടിങ് ഏജൻസികൾ വഴിയല്ലാതെ വിദേശത്തേക്ക് തൊഴിൽ തേടിപ്പോകുന്നതിനെ ഭൂട്ടാൻ സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News